Wednesday, December 7, 2011

ശവക്കോട്ടയിലെ ആത്മാക്കള്‍

അന്ന് കരോള്‍ പാടലും കഴിഞ്ഞു പള്ളിയില്‍ തിരിച്ചു എത്തിയപ്പോള്‍ പുലര്‍ച്ചെ 2 മണി.അപ്പോള്‍ ആണ് ആ ചെറിയ ഉറക്കപിച്ചില്‍ ഞാന്‍ ഒരു കാര്യം അങ്ങ് ചിന്തിച്ചത്.. ഇന്ന് ഞാന്‍ ആരുടെ കൂടെ തിരിച്ചു വീട്ടില്‍  എത്തും...?സിജി ചാച്ചന്‍ ഇന്ന് വന്നിട്ടും ഇല്ല.ചാച്ചന്‍ ഉണ്ടായിരുന്നെ എനിക്ക് ഒന്നും പേടിക്കണ്ടാര്‍ന്നു.ഇന്ന് ഇപ്പോ അങനെ അല്ലാലോ...!!പള്ളി അടച്ചു പുട്ടി ഇട്ടിരിക്കുവ,അല്ലെങ്കില്‍ പള്ളിയില്‍ കിടക്കാര്‍ന്നു,ഇനി വേറെ വഴിയില്ല വീട്ടില്‍ പോവുക തന്നെ വേണം വഴിയില്‍ വെളിച്ചത്തിന് ആയി പള്ളിടെ പുറത്തുള്ള തിരി മേടയില്‍ നിന്നും ഒരു 50 പൈസ തിരി ഞാന്‍ പറച്ചു എടുത്തു,പള്ളിടെ തന്നെ റബ്ബര്‍  മരത്തില്‍ നിന്നും കാറ്റ് അടിച്ചു തിരി കിടതിരികാന്‍ ആയിട്ടു  ഒരു ചിരട്ടയും എടുത്തു .
  
എന്തായാല്ലും രണ്ടും കല്പിച്ചു ഞാന്‍ പയ്യെ നടന്നു തുടങ്ങി.പള്ളിടെ കാണിക്ക പെട്ടിയില്‍ എന്‍റെ   ചെറുതായി കീറിയ നിക്കറിന്‍റെ ഉള്ളില്‍ തുവാലയില്‍  പൊതിഞ്ഞു വച്ച 25 പൈസയും ഇട്ടു .എന്നിട്ട് ഇത് വരെയും ഇല്ലാത്ത ആത്മാര്‍ത്ഥതയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു,,,"എന്‍റെ യൌസേപ് പുണ്യളാ ഇന്ന് ഞാന്‍ ഒറ്റക്കെ ഉള്ളെ വഴിയില്‍ ഒരു ആപത്തും വരാതെ എന്നെ  കത്തോളണേ" ..!


ശവക്കോട്ടയുടെ മതില്‍ നല്ല പോക്കം,,പല രീതിയില്‍ മരണപെട്ടവര്‍ കിടക്കുന്ന സ്ഥാലം...! അതും പോരെങ്കില്‍  ആ അടുത്ത പ്രദേശത്ത് ഒന്നും ഒരു വീട് പോലും ഇല്ല താനും. ആ തണുപില്ലും എന്‍റെ ഉള്ളം കയ്യ് വരെ  വിയര്‍ത്തു തുടങ്ങി ,ഞാന്‍ ശവകൊട്ടയെ വലം വച്ച് കിടക്കുന്ന റോട്ടില്‍ എത്തി.എനിക്ക് പതിയെ  ചെറിയ പേടി തുടങ്ങി ..ഇനി എന്താ ചെയ്യണേ...?ഞാന്‍ കഴുത്തില്‍ കിടന്ന കൊന്ത ഉരീ കയ്യില്‍ മുറുക്കി  പിടിച്ചു ....കണ്ണുകള്‍ പേടിച്ചിട്ട്‌ നിറഞ്ഞു തുടങ്ങി,എനിക്ക് മൊത്തത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ തൊണ്ട വരളുന്നു,ചെവി മുളുന്നു,ഹോ പണ്ടാരം എങ്ങനെ എങ്കിലും  ഒന്ന് വീട്ടില്‍ എത്തിയാല്‍ മതി .


ഷൂ ഷൂ ഷൂ  .........പെട്ടന്ന് എവിടെ നിന്നോ ഒരു ചൂളം വിളി ശബ്ദം....!(ശരിക്കും ഒരു മനുഷ്ട്യ ശബ്ദം പോലെ തോന്നി..!)എന്‍റെ  ദേഹമാസകലം ഒന്ന് ആളി കത്തിയപോലെ.......ആരാ ....?ആരാ.......?.വെള്ളം വറ്റിയ തൊണ്ടയില്‍ നിന്നും ഞാന്‍ എങ്ങിനെയോ ഇത്രയും ചോദിച്ചു.....കര്‍....കര്‍..കര്‍ എന്നുള ഉപ്രിക്ക(ചെറിയ)ചീവിടുകളുടെ ഒച്ച മാത്രം,ഞാന്‍ എന്‍റെ അടഞ്ഞ ചെവി വട്ടം പിടിച്ചു നിന്നു.ഒന്നും കേള്‍കുന്നില്ല..!ഞാന്‍ വീണ്ടും ചോദിച്ചു....!ആരാ..? ആരാ..?ഷൂ ഷൂ ഷൂ ഇതാ വീണ്ടും ആ ചുളം അടി.എന്‍റെ യൌസേപ് പുണ്യളാ  ഇത് പണി പളിയെന്ന തോന്നണേ ശബ്ദത്തിന്‍റെ ഉറവിടം മനസിലായപ്പോ എനിക്ക് ഒന്ന് പിടി കിട്ടി, പണി  പാലും  വെള്ളത്തില്‍  കിട്ടി.വല്യ ഒരു റബ്ബര്‍ മരത്തിന്‍റെ മുകളില്‍ നിന്നാണ്   ആ ശബ്ദം  വരുന്നത് ....എന്‍റെ A +  ന്‍റെ ഓട്ടം  ഒരു മാതിരി അണകെട്ട് പൊട്ടുന്ന അത്ര പവറില്‍ വര്‍ദിച്ചു .ഞാന്‍ എന്‍റെ  ചോര്‍ന്നുപോയ എല്ലാ ശക്തിയും തിരിച്ചുപിടിച്ചു,അവിടെ കിടന്ന ഒരു ഉരുളന്‍ കല്ല്‌ എടുത്തു ശബ്ദം വന്ന സ്ഥലം ലക്ഷ്യമാകി ഒരു ഒറ്റ ഏറു  കൊടുത്തു..


പട പട പട പട ഒരു പൂവന്‍ കോഴിയുടെ അത്രയും മുഴുപുള്ള ഒരു മാതിരി ഒരു പക്ഷി ...ഭൂം.. ഭൂം.. എന്ന് ചിറകിട്ടടിച്ചു എന്‍റെ നേരെ ഒരു റ്റ വരവ്.ഞാന്‍ ഇത് വരെ അണക്കാതെ പിടിച്ച തിരിയും ചിരട്ടയും ചേര്‍ത്ത് അമ്മച്ചി പറഞ്ഞ് അറിവുള്ള  കൊള്ളികുറവന്‍  എന്നാ ആ സാത്താന്‍ പക്ഷിക്കട്ട്   ഒരു ഒറ്റ ഏറു  കൊടുത്തു ....കൃത്യം..! പക്ഷിയുടെ സ്ഥാനത് തന്നെ കൊണ്ടു. അത് ആരുടെ ഒക്കെയോ  പ്രാര്‍ത്ഥനയുടെ ഭലം എന്നോണം ആ ഏറു കിട്ടിയിട്ട്   തിരിച്ചു എന്‍റെ നേരെ വീണ്ടും വന്നില്ല   ...അത് നേരെ പള്ളിടെ മണി മാളികയുടെ  മുകളില്‍ പോയി  ഇരുന്നു 


ഞാന്‍ എന്‍റെ ചോര്‍ന്ന ദൈര്യം മൊത്തം തിരിച്ചു പിടിക്കാന്‍ ഉള്ള പ്രയത്നത്തില്‍ ആണ്.ആ പക്ഷിയുടെ ചിറകടി ശബ്ദം ഇപ്പോളും അങനെ ചെവിയില്‍ കേള്‍കാം,എന്തായാലും ഞാന്‍ റബ്ബര്‍ മരത്തിന്‍റെ ഇലയുടെ ഇടയില്‍ കൂടി വേണമോ വേണ്ടയോ എന്ന് ചോദിച്ചു വരുന്ന നിലാവിനെ കുട്ടു പിടിച്ചു നടക്കാന്‍ തന്നെ തീരുമാനിച്ചു.....ഒരു അര കിലോമീറ്റര്‍ ഞാന്‍  എങ്ങിനെയോ നടന്നു.എനിക്ക് ഒന്ന് മനസിലായി എന്‍റെ നിറഞ കണ്ണുകള്‍ എന്നെ വഴി തെറ്റിച്ചിരിക്കുന്നു.......ഞാന്‍ വേറെ ഏതോ വഴിയില്‍ ആണ് പോകുന്നത് എന്ന് എനിക്ക്  മനസിലായി,എന്‍റെ എല്ലാ ദൈര്യവും പോയി ഈശ്വരാ..കരോള്‍ പാടാന്‍ ഇനി  എന്തായാലും ഒറ്റയ്ക്ക് ഞാന്‍ ഇല്ല എന്ന് തീരുമാനിച്ചു.


അപ്പോള്‍....അതാ........!!!!!എന്‍റെ ആ അടഞ്ഞ കാതുകള്‍കും കണ്ണുകള്‍ക്കും  കേട്ടറിവ് മാത്രം ഉള്ള ആ സാദനം മുന്‍പില്‍ കാണുന്നു ....!!എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..!!! 3 വെള്ള കുപ്പയക്കാര്‍  കയ്യാല ചാരി നിന്ന് പരസ്പരം അട്ടഹസിക്കുന്നു,ചുറ്റിനും നല്ല പുകമയമായ അന്തരിക്ഷം...ഞാന്‍ എന്‍റെ ആത്മഗതം പറഞ്ഞു ഇ സമയത്ത് എന്താ  അവര് സംസരിക്കുന്നെ...? എന്തിനാ അവര്‍  അട്ടഹസിക്കുന്നെ ....?എനിക്ക് ഒരു കാര്യം ഉറപ്പായി 3 ദുരാത്മാക്കള്‍ അല്ലെങ്കില്‍ രക്തരഷസുകള്‍ ...! പിന്നെയും  പുണ്യാളന്‍ എനിക്ക് പണി തന്നു.ഞാന്‍ ഉറക്കെ  നിന്ന് കാറി വിളിച്ചു അയ്യോ .. അയ്യോ..  ഓടി വായോ....എന്‍റെ ഇ ശബ്ദം കേട്ട്  ആ 3 ആത്മാക്കള്‍ എന്‍റെ നേരെ ഒരു നോട്ടം.ഞാന്‍ പെട്ടന്ന് തന്നെ പ്രാണരക്ഷാത്രം എന്‍റെ വീക്നെസ് അയ ഉരുള്ളന്‍ കല്ല്‌ പിന്നെയും എടുത്തു ,അതില്‍ തീ കത്തുന്ന പോലത്തെ കണ്ണുള പ്രേതത്തിനട്ടു ഒരു ഒറ്റ കീറു കൊടുത്തു,പിന്നെ ഞാന്‍ കണ്ണും അടച്ചു തിരിഞ്ഞു ഒരു ഒറ്റ ഓട്ടം.


ഡും....ഞാന്‍ ഒരു തെങ്ങേല്‍ ഇടിച്ചു താഴെ വീണു.പുണ്യാളനെ മാറ്റി ഞാന്‍ ഇപ്പൊ നേരെ വിളിച്ചു..."എന്‍റെ ഈശോയേ രക്ഷിക്കണേ"തലയില്‍ ശക്തി ആയി കിട്ടിയ  ഇടിയുടെ ബലത്തില്‍ എന്‍റെ എല്ലാ റിലേയും പോയീ.പിന്നെ ചുറ്റിനും വെറും ഇരുളിമ  മാത്രം.....!!!!!!!കണ്ണുകള്‍ തന്നെ അടഞ്ഞു പോയി .             
                 
                      *************************************


രാവിലെ വളരെ പതിയെ ഞാന്‍  കണ്ണുകള്‍ തുറന്നു ,ഒന്ന് എനിക്ക് ഉറപ്പായി  ഇത്  എന്‍റെ വീടല്ല എന്ന്.  പക്ഷെ എന്‍റെ അമ്മച്ചി  അടുത്ത്..! ങേ ..!  ഞാന്‍ ഇപ്പോളും ജീവനോടെ..? ചാടി ഏണിറ്റു ചുറ്റിനും നോക്കി, അത് ശരി ഇത്  നമ്മുടെ പത്രം ഇടുന്ന  ബാബു  ചേട്ടന്‍റെ വീടായിരുന്നു അല്ലെ...!ഞാന്‍ അമ്മേടെ മാറോടു  ചേര്‍ന്ന് കിടന്നു വിതുമ്പി.അമ്മക്ക്  ഞാന്‍ പറയാതെ തന്നെ സംഭവിച്ച കാര്യങ്ങള്‍ എല്ലാം മനസിലയപോലെ എനിക്ക് തോന്നി.ബാബു ചേട്ടന്‍ന്‍റെ മുന്ന് പെണ്പില്ലെരും നിന്ന് ചിരിക്കുന്നോ ....?ഛെ സീന്‍ മൊത്തം കൊളം ആക്കി ...."എന്നാ....? ഇത്ര ചിരിക്കാന്‍"..? ഞാന്‍ അ മൂക്കൊലിപ്പിചു നില്‍ക്കുന്ന പെണ്പിള്ളേരോട് കുറച്ചു അമര്‍ഷത്തില്‍ തന്നെ  ചോദിച്ചു.


ബാബു ചേട്ടന്‍ എന്നോട് ചിരി അടക്കി പിടിച്ചു പറഞ്ഞു..."മോനായി നിനക്ക് കാണണോ നീ കല്ല്‌ എറിഞ്ഞു  ഓടിച്ച  ആ  പ്രേതങ്ങളെ.... എന്‍റെ മോന്‍ ഇങ്ങു വന്നെ"...ഞാന്‍ ചെറിയ പേടിയോടെ അമ്മേടെ കൂടെ തന്നെ പതിയെ പുറത്തു ഇറങ്ങി ചെന്ന് നോക്കി..! എനിക്ക്  എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല..........ഞാന്‍   തൊടുത്ത കല്ല്‌ കൃത്യം സ്ഥാനത്ത് തന്നെ കൊണ്ടിട്ടുടെ ,,പക്ഷെ അത് പ്രേതമോ പിശാചോ ഒന്നും അല്ല........75 കിലോ വീതം വരുന്ന നല്ല നടന്‍ കോഴി കാട്ടം 3 വലിയ വെള്ള ചാക്കുകളില്‍ ആക്കി നിറച്ചു വച്ചിരിക്കുവാ  റബ്ബര്‍ന് ഇടാന്‍ ഇന്നലെ ബാബു ചേട്ടന്‍ ഇറക്കിയതത്രെ..


പ്രേതം രക്തരഷാസ് എന്നൊക്കെ ഞാന്‍ വിചാരിച്ച ഐറ്റം ഇ കോഴി കാട്ടം നിറച്ചു വച്ച 3 വെള്ള ചാക്കുകള്‍ ആയിരുന്നു ,അതില്‍ ഒരു ചാക്ക് എന്‍റെ ഏറു കൊണ്ടിട്ടു കീറിയിട്ടും ഉണ്ട്.

ഇ സംഭവത്തിനു ശേഷം വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു പോയി പക്ഷെ ബാബു ചേട്ടന്‍റെ  ആ മുന്ന് പെണ്പില്ലെരും എന്നെ ഇപ്പോളും കോഴി കാട്ടം എന്നാ വിളിക്കുന്നെ. 


ഞാന്‍ എന്ത് മറുപടിയ കൊടുക്കണ്ടേ അവള്മാര്‍ക്ക്, നീങ്ങള് തന്നെ പറ....?

Saturday, December 3, 2011

അവസാനത്തെ കള്ളത്തരം


 
  എനിക്കറിയാം, എന്തായാലും ഞാന്‍ ഈ  കണക്ക് പരിക്ഷയില്‍ പൊട്ടി പാളീസാകുമെന്ന്.               ഹോ! ഒമ്പതാം ക്ലാസ്സിലെ കണക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട്.  ബുദ്ധി മുട്ടെന്നു പറഞ്ഞാല്‍  , എന്ത് ബുദ്ധിമുട്ടാണെന്നറിയുമോ.......??

സാറ് പരിക്ഷപേപ്പര്‍ കൊടുക്കുമ്പോള്‍ ഞാന്‍ എല്ലാ പുണ്യാളന്മാരെയും വിളിച്ചു  പ്രാര്‍ത്ഥിച്ചു.അതാ,  എന്‍റെ  പേരുവിളിച്ചു
"ജിന്റോ ജോയ്" .......
  
പുലികോടന്‍ സാറ് നെറ്റി ഒന്ന് ചുളിച്ചു  എന്നിട്ട്  എന്നെ ഒന്ന്  നോക്കി  ,എന്നിട്ടെന്നോട്   ചോദിച്ചു. "കൊട്ടപെടി കിട്ടിയാലോ' .........
  
ഇന്നാ പിടിച്ചോ,  രണ്ട്‌ മാര്‍ക്ക്"
ഞാന്‍ ചമ്മി  നാറി. എന്നെ സന്തോഷ് പി.പി സമാധാനിപ്പിച്ചു.
"സാരമില്ലടാ" ...ഞാന്‍ അവന്റെ പെപ്പറിലേക്ക്  ഒന്ന് ഏന്തി നോക്കി, ഹോ....! സമാധാനമായി. അവനു മൂന്നു  മാര്‍ക്ക്.

അതാ പുലികോടന്‍ എന്നെ വീണ്ടും  വിളിച്ചു .....തുടക്കിട്ട്   കിട്ടി ഒന്നല്ല  രണ്ടല്ല  മൂന്നെണ്ണം.   എന്തോ ഭാഗ്യത്തിന് ഉത്തര പേപ്പര്‍  ഒപ്പ് ഇടിക്കേണ്ടി  മാത്രം വന്നില്ല.   രണ്ടു  ദിവസം കഴിഞ്ഞു.

ഹ പണ്ടാരം സാധനം  കിട്ടി!!! പ്രോഗ്രസ്സ് കാര്‍ഡ്‌.  ക്ലാസ്സ്‌ ടീച്ചര്‍ ,ആനി സിസ്റ്റര്‍  അ സാധനം  എനിക്ക് തന്നു ....മൊത്തം റെഡ് വരകള്‍....ഹ "സാരമില്ലേടാ" വീണ്ടും സന്തോഷ്‌ പി.പി 
    
എല്ലാരും പ്രോഗ്രസ്സ് കാര്‍ഡ്‌ ഒപ്പിടിച്ചു  കൊണ്ട് വന്നു.
ആനി ടീച്ചര്‍ എന്നോട്  ചോദിച്ചു "ആറു ദിവസം അയല്ലോടാ  ജിന്‍ടോ .... എവിടെ ഡാ" .....?
അന്ന് ഞാന്‍ രണ്ടും കല്പിച്ചു,  രാവിലെ തന്നെ കണക്കിന്‍റെ മാര്‍ക്കു അങ്ങ് തിരുത്തി.ഒരു പാടോ  ഒന്നുമില്ലാതെ.
വെറും ഒരു ഒന്ന് മുന്‍പില്‍ കൊടുത്തു അപ്പോള്‍ പന്ത്രണ്ടു മാര്‍ക്കു.  പിന്നീടു ഞാന്‍ അതിവിദഗ്ദമായി കഞ്ഞി വെള്ളം  ഉപയോഗിച്ച് ഞാന്‍ അതങ്ങോട്ട്‌ മായ്ച്ചു.



ആനി ടീച്ചറിന്റെ ഒരു കാഞ്ഞ ബുദ്ധി എന്നെ കയ്യോടെ  പ്രോഗ്രസ്സ് കാര്‍ഡ്‌ തിരുത്തിയതിനു  പിടിച്ചു! ഡും, ദേ.. ഞാന്‍ ക്ലാസിനു വെളിയില്‍.  വീട്ടില്‍ നിന്നും രക്ഷിതാവ്  വരണം പോലും..! ഞാന്‍ ഇപ്പോ ആരെ വിളിച്ചു കൊണ്ട് വരും,
ങ്ങേ? .     


  മുന്നു ദിവസം കടന്നു പോയി ഞാന്‍ അമ്മയെ വിളിച്ചു കൊണ്ട്  വന്നു.  ഞങ്ങള്‍ ‍ നേരെ സ്റ്റാഫ്‌ റൂമില്‍  ചെന്നു.     മലയാളം പഠിപ്പിക്കുന്ന  ഏലിയാമ്മ ടീച്ചര്‍ ഒഴികെ മറ്റുളളവരെല്ലാം  എന്നെ നിര്‍ത്തി പോരിക്കുന്നു .    എനിക്കറിയാം അമ്മ ഇപ്പോ  തന്നെ  കരയും എന്ന് ....പാവം എങ്ങനെയോ സങ്കടം പിടിച്ചു നിര്‍ത്തിയിരിക്കുവ.


ഞാന്‍ എന്‍റെ മെയിന്‍ ആളെ തിരയുകയ ....സാക്ഷാല്‍ പുലിക്കൊടനെ.    അതാ, അതാ വരുന്നു ........ഹൃദയമിടിപ്പ്  കൂടി.   കൈയും  കാലും വിയര്‍ത്തു തുടങ്ങി.        ഈശോയെ കാക്കണേ .......രചന ബുക്ക്‌  വയ്ക്കാന്‍ വന്ന ഒരു പെണ്ണ്(കഷായം) എന്‍റെ ഈ  അവസ്ഥ  കണ്ടു  ചിരിച്ചോ എന്ന് എനിക്ക് ഒരു സംശയം, ഹ സാരമില ....പുലികോടന്‍ അമ്മേ കണ്ട വഴി ഒരു ഒറ്റ ചോദ്യം ....."ഇവന് കണ്കിനു എത്രയ മാര്‍ക്ക്‌  എന്ന്  നിങല്ക് അറിയുമോ....??" അമ്മ:" ഹ സാറെ 12 " ,പുലി: "ഒലക്ക !!               ഇത് കണ്ടോ  2 മാര്‍ക"ഈശ്വര ആന്‍സര്‍ ഷീറ്റ് ....അമ്മ ദേഷ്യത്തിന്റെ  മൂര്‍ത്തീഭാവമായി....എന്നിട്ട് വിയര്‍ത്തു നില്കുന എന്നെ ഒന്ന് നോക്കി...ഞാന്‍ എന്‍റെ ആത്മഗതം  പറഞ്ഞു ...    "എല്ലാം എന്‍റെ   തെറ്റ് തന്നെ, രണ്ട്‌ മാര്‍ക്കും കിട്ടി  അതും പോരഞ്ഞു ഞാന്‍ പ്രോഗ്രസ്സ് കാര്‍ഡും  തിരുത്തി".  


പുലികോടന്‍  സാറ് വീണ്ടും : "നിങ്ങളുടെ മകന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഒരു no :1  (നമ്പര്‍ വണ്‍) കള്ളനായി മാറും. ഞാന്‍ ഇപ്പൊ ഉറപ്പ് തരാം" ........!!!!! ഹോ !!!! അമ്മ അത്യാവശം നല്ല ഉച്ചത്തില്‍ തന്നെ കരഞ്ഞു തുടങ്ങി  ....ഈശ്വരാ, ഞാന്‍ ഇനി എന്ത് ചെയ്യും...!         


ഏലിയാമ്മ  ടീച്ചര്‍ വന്നു  അമ്മയെ  എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നു ....എന്‍റെ ചെവില്‍ ഒരു മുളലും കാഴ്ചയില്‍ ഒരു മങ്ങലും മാത്രമേ ഉള്ളു.....അന്ന്  എന്‍റെ ചെവിയില്‍ ഉണ്ടായ ആ  മൂളല്‍ ഇപ്പോളും എനിക്ക് കേള്‍ക്കാം ...എന്തായാലും അന്ന്  രാത്രിയില്‍ ഞാന്‍ അമ്മയുടെ കണ്ണീര്‍ തുടച്ചു ഒരു തീരുമാനം എടുത്തു . ഇനി ഒരിക്കലും  ഇങ്ങനെ കള്ളന്‍ എന്ന്  മറ്റൊരാളെ കൊണ്ട്  ഞാന്‍ എന്‍റെ ജീവിതത്തില്‍ പറയിക്കില്ലെന്ന്.


അന്ന് അ പതിമൂന്നാം  വയസില്‍ ഞാന്‍ എടുത്ത തീരുമാനം ആണ് .............................അവസാനത്തെ  കള്ളത്തരം